District News
ആലപ്പുഴ: കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിലെ ക്രമക്കേട് കണ്ടെത്താൻ ജില്ലയിലെ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ചേർത്തല, എസ്.എൽ. പുരം, അമ്പലപ്പുഴ, എടത്വ, മങ്കൊമ്പ് തുടങ്ങിയ ഓഫീസുകളിലായിരുന്നു പരിശോധന. ചേർത്തല കെഎസ്ഇബി ഈസ്റ്റ് അസിസ്റ്റന്റ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 16,500 രൂപ ഗൂഗിൾ പേ വഴി കൈമാറിയതായി കണ്ടെത്തി.
എസ്.എൽ. പുരം അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിൽ ടെൻഡർ നടപടികളുടേത് അടക്കമുള്ള ഫയലുകൾ സൂക്ഷിക്കുന്നില്ലെന്നു വ്യക്തമായി. കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലേ മറ്റു കാര്യങ്ങൾ കണ്ടെത്താനാകൂ.
കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. കരാറുകാരിൽനിന്ന് കമ്മീഷൻ വാങ്ങിയായിരുന്നു ഇത്. ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളുടെ പരിശോധന നടത്താതെ ബില്ലുകൾ മാറി നല്‍കുന്നതായും വിജിലൻസിനു വിവിരം ലഭിച്ചിരുന്നു.
മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി അനധികൃത കിഴിവു നല്കൽ, ക്രമക്കേട് കണ്ടെത്താതിരിക്കാൻ മീറ്റുകൾ തകരാറിലാക്കുക തുടങ്ങിയ വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.
അഴിമതി വിവരം അറിയിക്കാം
അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസിനെ അറിയിക്കാം. 1064 (ടോൾഫ്രീ), 859290900, 9447789100 (വാട്സപ്പ്).
District News
കൊച്ചി: കേന്ദ്ര വിജിലന്‍സ് കമ്മീഷന് ആഹ്വാനം ചെയ്ത വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ച് വിജിലന്‍സ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം എന്ന വിഷയത്തിലൂന്നി ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സോണല്‍ ഓഫീസില്‍ സമഗ്രതാ പ്രതിജ്ഞാ ചടങ്ങും വിജിലന്‍സ് അവബോധ സെമിനാറും സംഘടിപ്പിച്ചു.
സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമഗ്രതാ പ്രതിജ്ഞയെടുത്തു. സോണല്‍ വിജിലന്‍സ് ഓഫീസര്‍ കെ.എസ്. ശക്തിബാലന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വിജിലന്‍സ് കമ്മീഷന് എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.
ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ കൂട്ടായ കടമയെക്കുറിച്ചും സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍ സംസാരിച്ചു.
Kerala
കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയുടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.