Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

ടെൻഡറിൽ ക്രമക്കേട്; കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന

തിരുവനന്തപുരം: കേരള ബാങ്കിന്‍റെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തി. അഞ്ച് ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കുന്നതിനായി ബാങ്ക് ക്ഷണിച്ച ടെൻഡറിൽ ക്രമക്കേട് നടന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടത്തിയെന്നാണ് പരാതി. കേരള ബാങ്കിന്‍റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു പദ്ധതി.

റിസർവ് ബാങ്കിന്‍റെയും നബാർഡിന്‍റെയും നിർദേശത്തെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ടെൻഡർ രേഖകളിൽ വ്യക്തമാക്കിയിരുന്നു. ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ വ്യവസ്ഥകൾ തയാറാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.

Kerala

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്; തെളിവില്ലെന്ന് വിജിലൻസ്

കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിച്ച വിജിലൻസ് സംഘം ത്വരിതാന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമാണത്തിനായി സംഭാവന ലഭിച്ചത്.

മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. അതിനാൽ കേസെടുക്കാൻ തെളിവുകളില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭവാന നൽകിയത്.

ഇതിൽ നടൻമാർ അടക്കം 23 പേരുടെ മൊഴിയെടുത്തു. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും. സംഭവാന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Kerala

ശബരിമല കൊടിമര പുനർനിർമാണം; മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ നടൻമാരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്‍റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

അന്വേഷണത്തിന്‍റെ ഭാഗമായി മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി.

തുടർന്ന് സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻലാൽ മൊഴി നൽകി. സ്വർണം നൽകിയതിനെക്കുറിച്ച് ദിലീപും മൊഴി നൽകി. നേരത്തെ സുരേഷ് ഗോപിയും വിജിലൻസിന് മൊഴി നൽകിയിരുന്നു.

Kerala

ശബരിമല കൊടിമര പുനർനിർമാണം: വിജിലൻസ് മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം.

2017ൽ നടന്ന കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരിൽ നിന്നെല്ലാം മൊഴിയെടുക്കും. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുള്ളത്.

ഇവരിൽ നിന്നു പണം സ്വീകരിച്ച ശേഷം രസീത് നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇവരിൽ പലരും സ്വർണപ്പാളികൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ഇവരിൽ നിന്നെല്ലാം മൊഴി ശേഖരിക്കും.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി.

 

District News

കെഎസ്ഇബി അസി. എന്ജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന

ആലപ്പുഴ: കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിലെ ക്രമക്കേട് കണ്ടെത്താൻ ജില്ലയിലെ കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ചേർത്തല, എസ്.എൽ. പുരം, അമ്പലപ്പുഴ, എടത്വ, മങ്കൊമ്പ് തുടങ്ങിയ ഓഫീസുകളിലായിരുന്നു പരിശോധന. ചേർത്തല കെഎസ്ഇബി ഈസ്റ്റ് അസിസ്റ്റന്‍റ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 16,500 രൂപ ഗൂഗിൾ പേ വഴി കൈമാറിയതായി കണ്ടെത്തി.

എസ്.എൽ. പുരം അസിസ്റ്റന്‍റ് എൻജിനിയറുടെ കാര്യാലയത്തിൽ ടെൻഡർ നടപടികളുടേത് അടക്കമുള്ള ഫയലുകൾ സൂക്ഷിക്കുന്നില്ലെന്നു വ്യക്തമായി. കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലേ മറ്റു കാര്യങ്ങൾ കണ്ടെത്താനാകൂ.

കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. കരാറുകാരിൽനിന്ന് കമ്മീഷൻ വാങ്ങിയായിരുന്നു ഇത്. ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളുടെ പരിശോധന നടത്താതെ ബില്ലുകൾ മാറി നല്കുന്നതായും വിജിലൻസിനു വിവിരം ലഭിച്ചിരുന്നു.

മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി അനധികൃത കിഴിവു നല്കൽ, ക്രമക്കേട് കണ്ടെത്താതിരിക്കാൻ മീറ്റുകൾ തകരാറിലാക്കുക തുടങ്ങിയ വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.

അഴിമതി വിവരം അറിയിക്കാം

അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസിനെ അറിയിക്കാം. 1064 (ടോൾഫ്രീ), 859290900, 9447789100 (വാട്സപ്പ്).

District News

വിജിലന്‍സ് അവബോധ സെമിനാർ സംഘടിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ


കൊച്ചി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആഹ്വാനം ചെയ്ത വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ച് വിജിലന്‍സ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം എന്ന വിഷയത്തിലൂന്നി ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സോണല്‍ ഓഫീസില്‍ സമഗ്രതാ പ്രതിജ്ഞാ ചടങ്ങും വിജിലന്‍സ് അവബോധ സെമിനാറും സംഘടിപ്പിച്ചു.


സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമഗ്രതാ പ്രതിജ്ഞയെടുത്തു. സോണല്‍ വിജിലന്‍സ് ഓഫീസര്‍ കെ.എസ്. ശക്തിബാലന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.


ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ കൂട്ടായ കടമയെക്കുറിച്ചും സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍ സംസാരിച്ചു.

Kerala

ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി; വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയു‌ടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്‍റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്‍റെ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നേരത്തെയുള്ള കണ്ടെത്തൽ.

Kerala

ക്ഷേത്രങ്ങളിലെ തട്ടിപ്പും വെട്ടിപ്പും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന്‍റെ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.

ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്‍റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.

എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്‍ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.

Latest News

Corehub Up